ക്നാനായ കത്തോലിക്കാ അതി രൂപതാ മെത്രാൻ മാത്യു മൂലക്കാട്ടിന്റെ അറിവിലേയ്ക്ക്,
സ്വവാംശ വിവാഹ നിഷ്ടയിൽ നിലനിന്നു പോന്നിരുന്ന തെക്കും ഭാഗരെ വടക്കും ഭാഗരിൽ നീന്നും വേർപെടുത്തി തെക്കുംഭാഗർക്കു മാത്രമായി 1911 ൽ കാനോനികമായി അനുവദിച്ചുകിട്ടിയിട്ടുള്ളതും പിന്നീട് പല കല്പനകളിലൂടെയും അറിയിപ്പുകളിലൂടെയും കോട്ടയം രൂപതയുടെ വ്യതിരക്തതയ്‌ക്കും രൂപതാ മെത്രാന്റെ അജപാലനാധികാരങ്ങൾക്കും പരിശുദ്ധ സിംഹാസനത്തിന്റെ സംരക്ഷണവും അംഗീകാരവും ലഭിച്ചു പോന്നിട്ടുള്ളതാണ്. അവയ്‌ക്ക് വിപരീതമായോ വ്യത്യസ്തമായൊ സ്വീകരിക്കുന്ന നടപടികൾ കാനോനികമായി നിലനിൽക്കുന്നതല്ല എന്ന വസ്തുത അറിവുള്ള അങ്ങ് കോട്ടയം രൂപതയുടെ അവകാശങ്ങളും വ്യതിരക്തതയും നില നിർത്തി കാത്തു പരിപാലിക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ കർശനമായും അനുവർത്തിച്ചേ മതിയാവൂ.
Tags
Latest-News